rajalakshmi ta

‘ഉപ്പ് ‘ അകാലത്തിൽ ജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയ രാജലക്ഷ്മിയുടെ കവിത

”പരാലംബയിവൾ താങ്ങുമ്പോൾ മുറുമുറുക്കുന്നു ശയ്യ. നരച്ച പകൽ ജനാലക്കീറിലൂടെറിയുന്നു പുച്ഛാഗ്നി രസം. ആരാണുടയവർ? ഉടയുവാനിനിയേതുമില്ലാത്ത നെഞ്ചകം. ഇവളിനി ചലിക്കുന്ന വനമല്ല. നിലാക്കുളിരേറ്റും തടാകമല്ല. നീലക്കടലുമല്ല നിറം വാർന്നൊരുപ്പുപരൽ. അനുകമ്പയോ? ആർദ്ദ്രകണങ്ങളോ? അരുതരുത്‌. നീരേറ്റാലിനി ഞാനില്ല.” രാജലക്ഷ്മി. കേവലം മൂന്നു നോവലുകളും ഏതാനും ചെറുകഥകളും മാത്രം തന്റെ ഓർമ്മയായി അവശേഷിപ്പിച്ച  എഴുത്തുകാരി. സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളിലും  വിഷയങ്ങളിലും  മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള നോവൽ സാഹിത്യത്തെ  ആത്മനൊമ്പരങ്ങളുടെയും, വൈയക്തികമായ അനുഭൂതികളുടെയും  ലോകത്തേക്ക്  ആദ്യമായി അനുഭവമാക്കിയ  പ്രതിഭ. ആത്മകഥാംശത്തിലൂടെ മനസ്സിനെ […]

Read More
poovampazham

‘പൂവമ്പഴം’ – കാരൂരിന്റെ വിഖ്യാതമായ കഥ വീണ്ടും ഇപ്പോൾ വായിക്കാം

ഞങ്ങളുടെ വീടിന്റെ തൊട്ടുകിഴക്കേത്‌ ഒരു വലിയ ജന്മിയുടെ മനയാണ്‌. ഞങ്ങൾ അവരെ ആശ്രയിച്ചും സേവിച്ചുമാണു കഴിയുന്നത്‌. ഞങ്ങൾ പരസ്‌പരം ഉപകാരികളാണെന്നു പറഞ്ഞാൽ ഒരുതരത്തിൽ ശരിയായിരിക്കും. അവർ യജമാനന്മാരും ഞങ്ങൾ ഭൃത്യരും. മനയ്‌ക്കൽ എന്തെങ്കിലും വിശേഷം ഉണ്ടായാൽ – പുറന്നാൾ, ഉണ്ണിയൂണ്‌, വേളി, പിണ്ഡം എന്തെങ്കിലും – അന്നു ഞങ്ങളുടെ വീട്ടിൽ തീ കത്തിച്ചിട്ടാവശ്യമില്ല. തിരുവാതിരയായാൽ മറ്റെവിടെ കൈകൊട്ടിക്കളയുണ്ടായാലും എന്റെ വീട്ടിലെ സ്‌ത്രീകൾ മനയ്‌ക്കലേ പോകൂ. ഞങ്ങൾ കുട്ടികൾ, മാമ്പഴമുളള കാലത്തു മനയക്കലേ മാഞ്ചുവട്ടിൽ മാടംവെച്ചു കളിക്കയും മാമ്പഴം […]

Read More
p-kunhiraman_nair800

തോണിപ്പുരയിൽ – പി കുഞ്ഞിരാമൻ നായരുടെ കവിത

അവളിപ്പുഴവക്കത്തെ പ്പുരയില്ക്കാ ലുവെക്കുകില്‍ പുത്തനാകും തോണി താനേ കൂകും വസന്തകോകിലം വിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയില്‍ മകരത്തിന്‍ കതിര്ക്ക റ്റ – യേറ്റിപ്പൂമാതുപോലവെ കണ്ണിനുവെളിച്ചമായി , പ്രാണ- ഞരമ്പിന്ചുലടു രക്തമായ്‌ വന്നത്തുമോ പഞ്ചമിതന്‍ ചന്ദ്രക്കല കണക്കവള്‍ കാട്ടുമുല്ലകള്പൂവക്കുന്ന വനവീഥിയിലൂടെവെ, വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭ കണക്കവള്‍ ?

Read More

കവിത വായിക്കാം- ‘പെരുന്തച്ചൻ’ – ജി ശങ്കരക്കുറുപ്പ്

ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കെൻ പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു! വാതമെന്നെലുമ്പിലേ മജ്ജയൊക്കെയും കാർന്നു. പ്രേതമായ്ത്ത്തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു. ഉളിവയ്ക്കുമ്പോൾ കട്ടപ്പൊന്നുപോൽ മിന്നും പ്ലാവും കളിവഞ്ചി വെട്ടീടാൻ കാതലാർന്ന തേന്മാവും നിറയെപ്പൂത്തും കായ്ച്ചും നിൽക്കുമീ മീനക്കാല- തതിറയത്തു ചെന്നൊന്നു നോക്കുവാൻ കഴിഞ്ഞെങ്കിൽ! എൻപറമ്പിലില്ലൊറ്റക്കുറ്റിവാഴയു; മെനി- ക്കിമ്പമാണെവിടെയാണെങ്കിലും മരം കണ്ടാൽ ഒൻപതാൾ പിടിച്ചാലും പിടികൂടാതുണ്ടൊറ്റ- ത്തമ്പലമൂളിയന്നുരമ്പലമൈതാനത്തിൽ. വളവും പോടും കേടുമില്ല, ഞാനെൻ കൺകൊണ്ടൊ- ന്നളന്നിട്ടൊരെൺപതു കോലിനപ്പുറം പോവും മുറിച്ചാലതു മതി നാട്ടിലെപ്പുരയ്‌ക്കെല്ലാം മുളമോന്തായം മാറ്റാമുത്തരത്തിനും കിട്ടും. അല്ലെങ്കിലൂരാണ്മക്കാർ മോഹിക്കുംപോലെ ചെത്തി- യില്ലമാളികകൾക്കു […]

Read More
neruda-800

തക്കാളിക്ക് ഒരു അർച്ചനാഗാനം- പാബ്ലോ നെരൂദ 

    [പാബ്ലോ നെരൂദയുടെ പ്രശസ്തമായ ode to tomatoes  എന്ന കവിതയുടെ സ്വതന്ത്ര തർജ്ജമ ] തെരുവ് ചുവന്ന തക്കാളികൊണ്ട് നിറഞ്ഞിരിക്കുന്നു പാതി മുറിച്ച തക്കാളി പോലെ വെളിച്ചം ! അതിന്റെ ചാറ് തെരുവിൽ ഒഴുകി പരക്കുന്നു! ഡിസംബറിൽ അടുക്കളയിലേക്ക് വർധിത വീര്യത്തോടെ അതിക്രമിച്ചു കയറുന്ന തക്കാളി! ഉച്ചയൂണോടെ തീൻ മേശയിലെത്തുന്നു… സ്ഫടികപാത്രങ്ങൾക്കു മുകളിലിരിപ്പുറപ്പിക്കുന്നു …. വെണ്ണ പുരട്ടിയ വിഭവങ്ങൾക്കും നീല ഉപ്പുപാത്രങ്ങൾക്കു മുകളിലും അത് ചിരിക്കുന്നു! അത് ചൊരിയുന്നുത് സ്വന്തം വെളിച്ചമാണ് , നിഷ്കളങ്കമായ […]

Read More
Sylvia-Plath 800

‘ഏപ്രിൽ സൂര്യൻ’ സിൽവിയ പ്ലാത്ത് എഴുതിയ കവിത വായിക്കാം

“ഏപ്രില്‍ സൂര്യന്‍ എന്റെ ലോകത്തെ ഊഷ്‌മളമാക്കിയിരിക്കുന്നു. എന്റെ ആത്മാവ്‌ ആനന്ദം കൊണ്ട്‌ നിറഞ്ഞിരുന്നു; എന്നിട്ടും ആനന്ദത്തിനു മാത്രം കൈക്കൊള്ളാനാവുന്ന മൂര്‍ച്ചയേറിയ, മധുരമേറിയ വേദന ഞാനനുഭവിച്ചു. പെട്ടന്ന്‌ എന്റെ ലോകം ചാരനിറമായി. ഇരുട്ട്‌ എന്റെ ആനന്ദത്തെ തുടച്ചുമാറ്റി. വേദനിപ്പിക്കുന്ന, വിരസമായ ശൂന്യത മാത്രം അവശേഷിപ്പിച്ചു.”

Read More
john keats

കവി ജോൺ കീറ്റ്സിന്റെ മനോഹരമായ പ്രണയ ലേഖനങ്ങൾ

1819 ജൂലൈ 1…ഇത്രക്കെന്നെ കെട്ടിവരിയാനും എന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കാനും മാത്രം അതിക്രൂരയായില്ലേ താനെന്നു നീ സ്വയമൊന്നു ചോദിച്ചുനോക്കൂ. ഒട്ടും വൈകാതെ എനിക്കെഴുതേണ്ട കത്തിൽ നീയതു സമ്മതിക്കുമോ? എന്നെ ആശ്വസിപ്പിക്കാൻ വേണ്ടതൊക്കെ നീ ചെയ്യുമോ? –എന്നെ ലഹരി പിടിപ്പിക്കാൻ അവീൻപൂക്കൾ പിഴിഞ്ഞെടുത്തപോലതിനെ വീര്യമുള്ളതാക്കൂ; എത്രയും മാർദ്ദവമുള്ള പദങ്ങൾ മാത്രമുപയോഗിക്കൂ; എന്റെ ചുണ്ടുകൾക്കു നിന്റെ ചുണ്ടുകളിരുന്നിടത്തൊന്നു തൊടാൻ വേണ്ടിയെങ്കിലും അതിലൊന്നു ചുംബിക്കുകയും ചെയ്യൂ. എന്റെ കാര്യമാവട്ടെ, ഇത്രയും സുന്ദരമായ ഒരു രൂപത്തോട് എനിക്കുള്ള ഭക്തി എങ്ങനെ പ്രകടിപ്പിക്കണമെന്നെനിക്കറിയുന്നില്ല: അതിനു ദീപ്തം […]

Read More